പത്മശ്രീസുഗതകുമാരി (1934 - 2020)
കോവിഡ് -19 സങ്കീർണതയെ തുടർന്ന്, പ്രശസ്‌ത മലയാള കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ ശ്രീമതി സുഗതകുമാരി, തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ അന്തരിച്ചു. സുഗതകുമാരി ടീച്ചർ പങ്കെടുത്ത അവസാന ചടങ്ങായിരുന്നു 22 ജനുവരിയിലെ ആ 86-ാം ജന്മദിനാഘോഷം. 2013 മെയ് മാസത്തിൽ, എഴുത്തുകാരി മാധവിക്കുട്ടി (കമല സുരയ്യ) യുടെ നാലാമത്തെ ചരമവാർഷിക ദിനത്തിൽ, സുഗതകുമാരിയും സ്വാതന്ത്ര്യസമര സേനാനിയായ കൂത്താട്ടുകുളം മേരിയും ചേർന്നാണ് മാധവിക്കുട്ടിയുടെ ഹൃദയത്തോട് വളരെ അടുത്തായിരുന്ന ആ നീർമാതളം നട്ടത്. തിരുവനന്തപുരത്തെ വിവിധ വനിതാ ഗ്രൂപ്പുകൾ ചേർന്ന് അവരുടെ പ്രിയപ്പെട്ട ടീച്ചറിന്റെ ജന്മദിനം ആഘോഷിക്കാൻ ആഗ്രഹിച്ചപ്പോൾ, ഈ നീർമാതളത്തിന്റെ ചുവട്ടിൽ തന്നെയായിരുന്നു ഉചിതമായ സ്ഥലം. പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം വീടിനകത്ത് താമസിച്ചിരുന്ന സുഗതകുമാരി ഉടനെ സമ്മതം മൂളുകയും ചെയ്‌തു. സുഗതകുമാരി ടീച്ചറിന്റെ ആ ജന്മദിനാഘോഷത്തിന്റെ വീഡിയോ കാണാൻ: https://youtu.be/jUqEas-l-1k #ചെറുപ്പകാലം മലയാളം സാഹിത്യരംഗത്തെ സ്വാധീനമുള്ള ശബ്ദമായിരുന്ന സുഗതകുമാരി ടീച്ചറിന്റേത്. അക്ഷരങ്ങളുടെ ലോകവുമായി വളരെയധികം ബന്ധമുള്ള അന്തരീക്ഷത്ത...